"അമ്മ മരിച്ചു",ആ വാര്‍ത്ത കേട്ടൊരു നാൾ
മുതൽ നാം വിങ്ങിക്കരയുകയാണല്ലോ.
തിന്മതന് കൂരിരുള്‍ തിങ്ങിയൊരിപ്പാരില്‍
നന്മതന് പൊന്‍പ്രഭ തൂകിയമ്മ.
ആലംബരഹിതരാം രോഗികള്‍ക്കേകി-
യാരാശ്വാസത്തിന്റെ തലോടലമ്മ .
തന് ഗുരു നാഥനാം യേശുവിന് കല്പന
തന് ജീവിതത്താലെയന്വര്‍ഥമാക്കി.
അന്യരെ സ്നേഹിച്ചു നിര്‍വൃതി കൊണ്ടമ്മ
അന്യര്‍ തന് ദുഃഖങ്ങള്‍ സ്വന്തമാക്കി .
ചേരികള്‍ തോറുമലഞ്ഞു നടന്നമ്മ
സ്നേഹത്തിന് ലോലമാം രൂപമായി.
വേദനയെ മാറ്റി സ്നേഹമാക്കിയും
സ്നേഹമെന്നത് തൻ വേദമാക്കിയും
സ്നേഹമെന്നതൊരു പ്രഹേളികയാക്കി
മാറ്റി നവസുവിശേഷമേകിയോരമ്മ
മാനവർക്കഭിമാനമായോരമ്മയെ
സാദരം നമുക്കെന്നുമോർത്തിടാം
ആശ്വാസദായകനേശുവിന് സ്നേഹത്തി-
ന്നാശാകിരണമായ് തീർന്നിതമ്മ
ആതുരസേവനം തന്റെ മതമാക്കിയോ-
രാനല്ല മഹതിയമ്മതെരേസയ്ക്ക്,
ആയിരമശ്രുപുഷ്പങ്ങളാൽ തീർത്ത
ബാഷ്പാഞ്ജലി പ്രണാമമായര്‍പ്പിക്കാം .
ഉപവി സഹോദരിമാരുടെ ദീപമേ
ഉഷസ്സുപോല്‍ നിറയട്ടെ നിന് പ്രകാശം.
No comments:
Post a Comment