അനന്തപുരിയുടെ
വീഥികളില്‍
അരികു ചേര്‍ന്നരുമയായ്
നിന്നിരുന്നു
അഴകുറ്റ ചോലമരങ്ങള്‍
നീളെ
അലസമായ് ചാമരം
വീശി നിന്നു.
ചെറുതായ നഗരം
വലുതായപ്പോള്‍
നഗര വികസനം
മുന്നില്‍ കണ്ട്
പുതുപുത്തന്‍ പദ്ധതീ
രൂപരേഖ
നഗരസഭ തന്നില്‍
ചര്‍ച്ചയായി.
വീഥികള്‍ വിസ്തൃതമാ-
ക്കിടേണം
കോടാലി വയ്ക്കു,
മരങ്ങളാകെ
വെട്ടിമാറ്റിയെന്നാല്‍,
കിട്ടുമല്ലോ
"വെട്ടുമേനി"യായി
പത്തുപണം.
ഉടനെയൊരു കുട്ടി-
നേതാവിന്റെ
തലയിലോരാശയം
പൊന്തിവന്നു
വലുതായ വീഥിതന്‍
കവലതോറും
നമ്മുടെയമ്പോറ്റി
നേതാക്കള്‍ തന്‍
പൂര്‍ണകായ
പ്രതിമവെയ്ക്കാം
ഈര്‍ക്കില്‍,പാർട്ടി തൻ
നേതാക്കള്‍ക്കും
പാര്‍ക്കുണ്ടാക്കി,
പ്രതിമ വെയ്ക്കാം .
കിളികള്‍ക്ക് ചേക്കേറാൻ
ചില്ലയില്ല,
മരമായ, മരമൊക്കെ
വെട്ടിമാറ്റി
പകരം പ്രതിമകള്‍
നാട് നീളെ,
പുതിയ പരിഷ്കാരം
കേമമായി .
മരമൊന്നു വെട്ടിയാല്‍
കീശവീര്‍ക്കും
പ്രതിമ സ്ഥാപിച്ചാലും
കീശവീര്‍ക്കും
വെടിയൊന്നു,കിളി രണ്ട്
കയ്യിലാക്കാം
നഗര വികസനം തിരു-
തകൃതിയായ്
ത്വരിതമായ് നാട്ടില്‍
നടന്നിടട്ടെ
ജനനന്മ മാത്രം
നമുക്കു പഥ്യം
അറിയുക, നിങ്ങള്‍
പരിസ്ഥിതിക്കാര്‍
വെറുതെ തടസ്സമായ്
നില്‍ക്കരുതേ ...
പൂമരമോരോന്നായ്
വെട്ടി മാറ്റാൻ
രാഷ്ട്രീയകോമരം
കലിതുള്ളി
നില്‍ക്കയല്ലേ ?
വെട്ടി മാറ്റാൻ
രാഷ്ട്രീയകോമരം
കലിതുള്ളി
നില്‍ക്കയല്ലേ ?
No comments:
Post a Comment