Friday, November 2, 2012

നഗരവികസനം

        


അനന്തപുരിയുടെ 
വീഥികളില്‍

അരികു ചേര്‍ന്നരുമയായ് 

നിന്നിരുന്നു

അഴകുറ്റ ചോലമരങ്ങള്‍ 

നീളെ

അലസമായ്‌ ചാമരം 

വീശി നിന്നു.

ചെറുതായ നഗരം 

വലുതായപ്പോള്‍

നഗര വികസനം 

മുന്നില്‍ കണ്ട്

പുതുപുത്തന്‍ പദ്ധതീ 

രൂപരേഖ

നഗരസഭ തന്നില്‍ 

ചര്‍ച്ചയായി.

വീഥികള്‍ വിസ്തൃതമാ-

ക്കിടേണം 

കോടാലി വയ്ക്കു,
മരങ്ങളാകെ

വെട്ടിമാറ്റിയെന്നാല്‍, 

കിട്ടുമല്ലോ

"വെട്ടുമേനി"യായി 

പത്തുപണം.

ഉടനെയൊരു 
കുട്ടി-

നേതാവിന്റെ 
തലയിലോരാശയം 
പൊന്തിവന്നു

വലുതായ വീഥിതന്‍ 

കവലതോറും

നമ്മുടെയമ്പോറ്റി 

നേതാക്കള്‍ തന്‍

പൂര്‍ണകായ 

പ്രതിമവെയ്ക്കാം

ഈര്‍ക്കി
ല്‍,പാർട്ടി തൻ 
നേതാക്കള്‍ക്കും    

പാര്‍ക്കുണ്ടാക്കി, 
പ്രതിമ വെയ്ക്കാം .

കിളികള്‍ക്ക് ചേക്കേറാ
ൻ  
ചില്ലയില്ല,      

മരമായ, മരമൊക്കെ 

വെട്ടിമാറ്റി

പകരം പ്രതിമകള്‍ 

നാട്‌ നീളെ,

പുതിയ പരിഷ്കാരം 

കേമമായി .

മരമൊന്നു വെട്ടിയാല്‍ 

കീശവീര്‍ക്കും

പ്രതിമ സ്ഥാപിച്ചാലും 

കീശവീര്‍ക്കും

വെടിയൊന്നു,കിളി രണ്ട് 

കയ്യിലാക്കാം

നഗര വികസനം തിരു- 

തകൃതിയായ്

ത്വരിതമായ് നാട്ടില്‍ 

നടന്നിടട്ടെ

ജനനന്മ മാത്രം 

നമുക്കു പഥ്യം

അറിയുക, നിങ്ങള്‍ 

പരിസ്ഥിതിക്കാര്‍

വെറുതെ തടസ്സമായ് 

നില്‍ക്കരുതേ ...
 
പൂമരമോരോന്നായ് 
വെട്ടി മാറ്റാൻ 
രാഷ്ട്രീയകോമരം 
കലിതുള്ളി 
   നില്‍ക്കയല്ലേ ?



No comments: