വരളുന്നിതെന്‍ചിന്താസരണി,യിന്നെന്‍
മനമൊരുനെരിപ്പോടു പോല്‍നീറിടുന്നു.
ഒരു ദിനം പോലും വാര്‍ത്തയില്ലാതില്ല,
നിറയുന്നു സത്രീപീഡന വാര്‍ത്തയെങ്ങും .
ജന്മം കൊടുത്തവന്‍പോലും,പിശാചിന്റെ
ജന്മമെടുത്തു,താന്‍ ജന്മം കൊടുത്തൊരു
പിഞ്ചുകുഞ്ഞിനെ,കൂട്ടുചേര്‍ന്നു കൊത്തി
വലിക്കുന്നു, ശവംതീനി പക്ഷിയെപ്പോൽ
വലിക്കുന്നു, ശവംതീനി പക്ഷിയെപ്പോൽ
കൂടെ പഠിക്കും പെണ്‍കുട്ടിയെ പ്രേമിച്ചു
കാമപ്പേക്കൂത്ത് നടത്തി നശിപ്പിച്ചി -
ട്ടാത്മഹത്യക്കായ്തള്ളിവിടുമഭിനവ
റോമിയോമാരുടെയട്ടഹാസത്തിൻ
പൊട്ടിചിരിയുമായ്, കാമ്പസ് പ്രണയ-
ദുരന്തനാടകമിന്നുമരങ്ങേറുന്നവിരാമം.
ട്ടാത്മഹത്യക്കായ്തള്ളിവിടുമഭിനവ
റോമിയോമാരുടെയട്ടഹാസത്തിൻ
പൊട്ടിചിരിയുമായ്, കാമ്പസ് പ്രണയ-
ദുരന്തനാടകമിന്നുമരങ്ങേറുന്നവിരാമം.
ഗുരുക്കള്‍തന്‍മുഖംമൂടിയണിയുമധമരാം -
ചില മനുഷ്യകീടങ്ങളീനാടെങ്ങുംപടരുന്നു.
പൂമൊട്ടുപോലെയുള്ളോരരുമ ശിഷ്യകളെ
പുഴുക്കുത്തേല്‍പ്പിച്ചവര്‍നശിപ്പിച്ചീടുന്നയ്യോ
അമ്മമാര്‍പോലും തന്നരുമപ്പെണ്കുഞ്ഞിനെ
അന്തിമയങ്ങീടുമ്പോള്‍ചന്തയില്‍വില്‍ക്കുന്നയ്യോ ?
കുഞ്ഞാടിനെ കശാപ്പിനുവില്‍ക്കുന്ന ലാഘവത്തില്‍
നാടിനെ നടുക്കുന്ന പെണ്‍വാണിഭം നടത്തുന്നു.
വരളുന്നിതെന്‍ചിന്താസരണി,യിന്നെന്‍മന
മൊരുനെരിപ്പോടുപോല്‍ നീറിടുന്നു.
നിറയുന്ന സത്രീപീഡന വാര്‍ത്ത കേട്ട് മന
മൊരുനെരിപ്പോടുപോല്‍ നീറിടുന്നു.