Sunday, December 2, 2012

വിധിന്യായം



    

കരിയെഴുതിയ നയനങ്ങള്‍
മിഴിയിണയില്‍ സ്വപ്‌നങ്ങള്‍
കനവുകളില്‍ തെളിയുന്നു
മധുരതരം ജീവിതം ..

സുകൃതമയം ജീവിതം
സൂര്യന്റെ തേജസ്സായി
ഒളിവീശിനിന്നപ്പോള്‍
മുഖകമലം വിടരുന്നു .
മണിമുത്തായ് തേന്‍തുള്ളി.
കിനിയുന്നു നറുമലരില്‍,

തേന്‍ തുള്ളികള്‍തേടി വരും 
കരി വണ്ടുകള്‍ മുരളുന്നു
കരി വണ്ടുകള്‍ പലരായി
മധു തേടി വന്നപ്പോള്‍
അരുമപ്പൂ വിടരാതെ
മുറിവേറ്റു കൊഴിയുന്നോ ?.

നറു മണം വീശിവിടരുവാന്‍ 
കഴിയാതെ, കൊഴിയാനായ്
ഗതിവന്നൊരു പെണ്പൂവേ,
പൊന്‍പൂവേ,
ഭീകരരായുള്ളഭ്രമരങ്ങളെമ്പാടും 
ഭീതി പരത്തുമീ ലോകത്തിലാരുമേ 
വരികില്ല തുണയേകി നിന്നെ 
സംരക്ഷിക്കുവാന്‍..
വിധിയെന്നുര ചൊല്ലി  
യവരെല്ലാം തടിതപ്പും..

("മാവു പൂത്തു മണം പാറി
വണ്ടു വന്നു തേന്‍ കുടിച്ചു
കണ്ടു നിന്നു  തടിയന്മാര്‍ 
മിണ്ടിയില്ല  മടിയന്മാര്‍. ")



No comments: