ഉപ്പിനുപ്പുകൂടുമെന്നൊരു പക്ഷം
ഉപ്പിനുപ്പൊട്ടുമില്ലെന്നപരരും.
ഉപ്പിനുപ്പല്ലാതെയിനിപ്പു-
ണ്ടാകുമോയെന്നിതരരും.
ഉപ്പോളം വരില്ലുപ്പിലിട്ടതെ-
ന്നതു,സത്യമതുപോലെ,
ഉറകെട്ടുപോയോരുപ്പു-
പോലാകരുതു ജീവിതം.
ഉപ്പുചാക്കിറയത്തു നാം
തള്ളിടുന്നപോല്‍,ചിലര്‍
വൃദ്ധരാം പിതാക്കളെ,
വൃദ്ധമന്ദിരം തന്നിലായ്
തള്ളിടുന്നതു കാണുകില്,
ഉപ്പ് പോലലിഞ്ഞിടും,
ശിഷ്ടരായവര് തന്മനം.
ദുഷ്ടരായിടും മക്കള്‍തന്‍
മനസ്സലിയുക ദുഷ്കരം.
ഉപ്പുംകൂട്ടിയവര് ഭക്ഷണം
കഴിച്ചുവെങ്കിലോര്ക്കുക
ഉണ്ടചോറിനു നന്ദിയേകുവാൻ
നായ്ക്കള്‍ പോലും മറന്നിടാ .
No comments:
Post a Comment