തത്തി,തത്തി,
വരുന്നല്ലോ
മൂത്താശാരി
മരംകൊത്തി.
കൊത്തി,കൊത്തി,
നോക്കുന്നു,
മൂത്തമരം തേടുന്നു
നാട്ടിലൊക്കെയലയുന്നു.
കൊത്തി,ചെത്തി,ചെത്തി,
കൊത്തിയവൻതീർത്തു
മെല്ലെ,മെല്ലെയഴകോലും
നല്ല രൂപമാർന്ന വീട്.
തത്തമ്മകിളിപ്പെണ്ണിന്നാവീട്
ഇഷ്ടമാണെന്നോതിയപ്പോൾ
തുഷ്ടമോദം തന്നെയവൻ
ഇഷ്ടദാനം കൊടുത്തല്ലോ,
കഷ്ടപ്പെട്ടു താൻപണിത
തന്റെ നല്ല കൊച്ചു വീട്.
ചെല്ലക്കിളി,തത്തക്കിളി
മൊഞ്ചത്തിയാം കിളിപ്പെണ്ണ് .
ഒറ്റയ്കൊരു കൂട്ടിലവൾ
എത്തറനാൾ കഴിഞ്ഞീടും?
കൊഞ്ചുംകിളി,
തത്തക്കിളി
കൂട്ടിലിരുന്നീണമോടെ,
പാട്ടു പാടി,
കൂട്ടു തേടി.
പാട്ടിന്നെതിർപാട്ടും
പാടി
തഞ്ചത്തിൽ വന്നെത്തിനോക്കി
പഞ്ചവർണക്കിളിയുമെത്തി.
പഞ്ചവർണ്ണക്കിളിമക്കൾ
കൊഞ്ചിക്കുഴഞ്ഞവർ
രണ്ടും
ഇണങ്ങിയുമിടക്കിടെ,
പിണങ്ങിയും
ചിണുങ്ങിയും,
ചിലനേരം,
കുറുകിയും
ചിതമോടെ ഒരു കൂട്ടിൽ
ചിരകാലമിഷ്ടത്തോടെ
കഴിഞ്ഞുവല്ലോ?
ജന്മജന്മാന്തരങ്ങളായി
നന്മയൂറും തേന്മൊഴികൾ
പഞ്ചവർണ്ണകിളിമക്കൾ
നീട്ടി,നീട്ടിപ്പാടുന്നല്ലോ?
No comments:
Post a Comment