Monday, November 4, 2013

ബോബൻ ജോസഫിന് ആദരാഞ്ജലികൾ

ബോബൻ ജോസഫിന് ആദരാഞ്ജലികൾ 



അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ പ്രിയ സുഹൃത്ത് ശ്രീ ബോബൻ ജോസഫിന്റെ ഒരു കവിതയും അതിനു ഞാൻ നല്കിയ കമെന്റും അദ്ദേഹത്തിന്റെ മറുപടിയും ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു

മരണം ഒരു ചങ്ങാതി

അജ്ഞാന നാളിലീ ജീവിതനൌകയില്‍
അതിരേതും കാണാത്തോരനുഭവങ്ങള്‍
അനുഭവമേറെ പഠിപ്പിച്ചു എങ്കിലും
മൂടിക്കിടക്കും നിനയ്ക്കാത്ത മുറുവുകള്‍

മരണമേ നിന്നെ ഞാനൊരുനാളില്‍ ‍നേരിട്ട
നിമിഷങ്ങളെന്നും ഞാനോര്‍ത്തു പോകും
കാരിരിമ്ബിന്‍റെ കൂര്‍ത്ത മുന പോലെ
മാനസ പൊയ്കയില്‍ വന്ന കാലം ‍

കരിമുകിലഖിലമൊരഗ്നിതന്‍ ഗോളമായി
ഹൃദയത്തിനുള്ളില്‍ നിറഞ്ഞൊരിക്കല്‍
നൌകകള്‍ മരിയാനചുഴിയില്‍പെടുംപോലെ
അകമലരാണ്ടുപോയ് ഭീതിയിങ്കല്‍ ‍

ഉത്കണ്ഠയേറുന്നു, കണ്ടമിടറുന്നു 
പിണ്ഡമായ് മാറിയെന്‍ ഗാത്രിയെന്നോ 
ദിക്കുകള്‍ പൊട്ടുമാറുച്ചത്തിലെത്തിയാ 
ക്രോധനാമശരീരി ഗന്ധര്‍വമെന്നോ

നാളുകള്‍ നീണ്ടുപോയ് കാതങ്ങള്‍ താണ്ടിഞാന്‍
ശീലിച്ചു മരണത്തെ സഹപാഠിയാക്കിടാന്‍ ‍
എങ്കിലും ഭയമെന്ന കൂരമ്പു മൂര്‍ച്ചയാ -
ലെന്‍നെഞ്ചു കുത്തി തുറന്ന കാലം

കടലിലെ തിരമാലയെന്നപോലെന്നാത്മ
സംഘര്‍ഷമോരോന്നുയര്‍ന്നു പൊങ്ങി
സന്താപനാത്മക സന്തിയായെന്നുളില്‍
സുന്ദര സ്വപ്നങ്ങളന്നൊടുങ്ങി

ഉത്കണ്ഠയെല്ലാമൊരുകൊടുങ്കാറ്റ് പോല്‍
ഉള്ളില്‍ കിടന്നലതല്ലുന്ന നേരത്ത്
പതിയെ പതിയെയീ പതിതനാമെന്‍റെയാ
പ്രാണന്റെയുള്ളിലെ ശക്തി കണ്ടു
മരണം ഒരു ചങ്ങാതി

യുദ്ധങ്ങള്‍ ചെയ്തുചെയ്താ‍ജിച്ചയൂര്‍ജം പോല്‍
സംഘര്‍ഷ യുദ്ധങ്ങളില്ലാതായി
രാക്ഷസനായോരു സത്വമല്ലവനെന്ന്
ചിന്തിച്ചു ചിന്തിച്ചകര്‍ശിതനായി

സതീര്‍ത്ഥ്യനാണവനെന്നറിഞ്ഞൊരു നാള്‍ തൊട്ടു
മനമെന്നും ഭയമില്ലാതായി മെല്ലെ
ഏതുനിമിഷവും അവന്റെ മടിത്തട്ടില്‍
നിദ്രയെ പുല്‍കാന്‍ ഞാന്‍ സന്നദ്ധനായ്

അന്ന് തൊട്ടിന്നേവരെയെന്‍റെ ഹൃദയത്തില്‍
മരണീയ ഭയചിന്ത ലവലേശമില്ല
അന്നു തൊട്ടെന്നും ചേതനയോടുള്ള
ഓജസ്സും തേജസ്സും തന്നീടുന്നു ‍
( Boban Joseph on April 17, 2013 )

Dear Tomichettan,

അഭിപ്രായത്തിന് നന്ദി.

ടൈപ്പ് ചെയ്യുമ്പോൾ അക്ഷരത്തെറ്റുകൾ ഉണ്ടാകുന്നു. ക്ഷമിക്കുക
 Comment by Tomy Jacob on May 23, 2013 at 5:28pm
Delete Comment
"സതീര്‍ത്ഥ്യനാണവനെന്നറിഞ്ഞൊരു നാള്‍ തൊട്ടു
മനമെന്നും ഭയമില്ലാതായി മെല്ലെ
ഏതുനിമിഷവും അവന്റെ മടിത്തട്ടില്‍
നിദ്രയെ പുല്‍കാന്‍ ഞാന്‍ സന്നദ്ധനായ്"
മരണത്തെ നിസംഗമായി നേരിടാൻ മഹാന്മാർക്കെ കഴിഞ്ഞിട്ടുള്ളൂ .മഹാനായ സോക്രട്ടീസ് തന്നെ ഉദാഹരണം
ഭാവനയിലെങ്കിലും മരണത്തെ സതീര്‍ത്ഥ്യനാക്കാൻ കഴിയുന്ന മനോഭാവം നന്നായിരിക്കുന്നു.
അക്ഷരത്തെറ്റുകൾ ടൈപോഗ്രഫിക്കൽ എറർ ആണെന്ന് കരുതുന്നു. അല്ലെങ്കിൽ അല്പം ശ്രദ്ധിക്കുക




സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായിരുന്ന ബോബൻ ജോസെഫ് (43) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് നെരുൾ -നവി മുംബൈയിൽ വച്ചായിരുന്നു അന്ത്യം.
ആലപ്പുഴ എടത്വ സ്വദേശിയായ ബോബൻ PCTS എന്ന സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു . ജോസഫീന ബോബൻ ഭാര്യയും, ട്രീസ (13), ടീന (6), എന്നിവർ മക്കളുമാണ്.
ബോബന്റെ മലയാളം കവിതകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.
INDIA BOOKS OF RECORDSൽ ഇടം നേടിയ 'മാവേലി മന്നന്റെ മനസ്സ്' എന്ന കവിത ബോബന്റെ തൂലികയിൽ വിരിഞ്ഞ ഒരു മികച്ച സൃഷ്ടി ആയിരുന്നു.
നെരുൾ - നവിമുംബൈ മേഖലയിലെ മലയാളികൾക്കിടയിൽ നിറ സാന്നിധ്യമായിരുന്ന ബോബന്റെ അകാലവിയോഗത്തെ ഏറെ വേദനയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും
അഭിമുഖീകരിച്ചത്..
സംസ്കാരം നവംബർ 5ന് വൈകീട്ട് 4 മണിക്ക് നെരുൾ-നവി മുംബൈ ലിറ്റിൽ ഫ്ലവർ ചർച്ചിൽ നടക്കും .





No comments: