കലപിലയെന്നുരചെയ്തു
നിരനിരയായവരെത്തും
തെങ്ങോലത്തുമ്പിലിരുന്നാടും...
തെരുതെരെയവർ പറന്നുയരും
മിന്നൽപിണർ പോലവരെല്ലാം
പുന്നെല്ലിൻ പാടത്തെക്കിറങ്ങും
കതിരുകൾ കൊത്തിപ്പറക്കും
അരിമണിയാക്കിത്തിന്നും...
കൊട്ടും വിളിയുമായ് പിള്ളേർ
തത്തയെ തുരത്താനെത്തും
പാട്ടകൾ കൊട്ടിപ്പാടും
കൂക്കിവിളിക്കും പിള്ളേർ
നോട്ടം തെറ്റിയാൽ, പക്ഷേ
തത്തകൾ കൊയ്ത്തു തുടങ്ങും...
ആകാശ പറവകളാകാൻ
ആർക്കും തോന്നും മോഹം
വിതയ്ക്കാതെ,പണിയാതുണ്ണാൻ
വിരുതന്മാർ നമ്മൾ പലരും...