Thursday, May 22, 2014

വെള്ളിമേഘങ്ങളോട്




വെള്ളിമേഘങ്ങളേ.വെള്ളിമേഘങ്ങളേ,...,
വിണ്ണിലെ ചെമ്മരിയാട്ടിൻ കുഞ്ഞുങ്ങളേ...
നിങ്ങളെ നോക്കിയെൻ ജാലക വാതിലിൽ
നിൽപ്പൂ ഞാനെന്നും നിറകൌതുകത്തോടെ.

നീലവാനിൻ നെറുകയിലേറിയരിയൊരു
മേഘമായലയാൻ മോഹമേറും മമ ചിത്ത -
മൊരു വെള്ളിൽ പിറാവായി കുറുകുന്നുവോ .
കിന്നാരം ചൊല്ലിപ്പായും"മിന്നലിൻ തേരിലേറി,  .
വെണ്മുകിൽ പറവയായലയാൻ,ചേലിൽ
വാനിൽ പറന്നുല്ലസിച്ചീടാനെനിക്കും ,മോഹം "

മോഹമെൻ മനസിലെ മായിക പക്ഷിയായ്
സീമകൾ ലംഘിച്ചു വാനിൽ പറക്കവേ,
ചാരുതയാർന്നൊരീവിശ്വസൌന്ദര്യം
നേരിൽ കണ്ടെൻ മനം നിർവൃതിപൂണ്ടുവോ?

Tuesday, May 13, 2014

മദ്യപൻ



നിറയ്ക്കു നിന്നുടെ

ഒഴിഞ്ഞ കുപ്പികൾ

കുടിച്ചു തീർക്കുക

വിഷമസാരവും ..


പുളിച്ച കള്ളിലും

പുളിച്ച വാക്കിനാൽ

തളിക്കു നീ നിന്റെ

പരിസരങ്ങളെ !


വെളിവശ്ശേഷവും

തലയ്ക്കതില്ലാതെ

വിളിച്ചു കൂവുക

പടിപ്പുര മുന്നിൽ


ഒരു കൈത്താങ്ങുമായ്

വരുന്ന ഭാര്യയെ

തൊഴിക്കുവാൻ നീ

കാലുയര്ത്തി

നിന്നപ്പോൾ,

നിന്റെ ഉടുതുണിയ

തഴിഞ്ഞുതാഴേക്കു-

രിഞ്ഞു വീഴുന്നു

ഉടുതുണി ചുറ്റി

നീയുമുരുണ്ട് വീഴുന്നു .


തെരുവ് നായ്ക്കൾ

നിൻ വദനം നക്കുന്നു

ഇതൊക്കെ കണ്ടൊരാ

പ്രിയതമാക്കൊപ്പം

പ്രിയരാം നിന്മക്കൾ

നിലവിളിക്കുന്നു .

Sunday, May 11, 2014

ആമ്പൽമൊട്ടുകൾ





സന്ധ്യക്ക്‌ തൻകാന്തനെത്തിടുവതും കാത്തു
സമീരസാന്ത്വനമേകുമാനന്ദബാഷ്പം ചൂടി
മരുവുന്നോരാമ്പലിൻ നൈർമല്യംകാണവേ
മനതാരിൽ പ്രിയതമൻ ശ്രീരാമചന്ദ്രനെ,
പലവുരുദർശിച്ചു, സായൂജ്യംതേടിപോൽ
തമസാനദിക്കരയികരയിലന്നേകാകിയാം ,സീത.
ഭർത്താവിൻസാമീപ്യം ചിന്തിച്ചമാത്രയിൽ
ഉളവായ,തവപുളക,രോമാഞ്ചമൊക്കെയും
തമസ്സാനദീഹ്രദം തന്നിൽ വിരിഞ്ഞുവോ?
തെളിയുന്നോരാമ്പലമൊട്ടുകളായ് ദേവീ...